ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ അനധികൃതമായി മാലിന്യം വലിച്ചെറിഞ്ഞതും,കൂട്ടിയിട്ടു കത്തിച്ചതുമായി ബന്ധപ്പെട്ട പരാതിയിന്മേൽ പിഴയായി ഈടാക്കിയത് 60,000ത്തോളം രൂപ.ആരോഗ്യ വിഭാഗം സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചില സ്ഥാപനങ്ങളും,വ്യക്തികളും പിടിയിലായതെന്ന് സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു.മാലിന്യം ശേഖരിക്കുന്നതിനുവേണ്ടി നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള ഹരിതകർമ്മ സേനാംഗങ്ങളുടെ സേവനം ഉപയോഗിക്കാതെയാണ് മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും.സുരക്ഷാ ക്യാമറകളുടെ സഹായത്തോടെയാണ് നിയമലംഘകരെ പിടികൂടിയത്.ക്ലീൻസിറ്റി മാനേജർ എം.ആർ.റാംകുമാർ,ഹെൽത്ത് ഇൻസ്പെക്ടർ രവികുമാർ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.