ന്യൂഡൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജിയും ജാമ്യാപേക്ഷയുമാണ് സമർപ്പിച്ചത്. രണ്ടും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്രിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും. സംഭവസമയം പ്രതിയുടെ മാനസികനില മോശമായിരുന്നുവെന്നാണ് വാദം. കുറ്രവിമുക്തനാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് സന്ദീപ് സുപ്രീംകോടതിയിലെത്തിയത്.