court-

ന്യൂഡൽഹി :സുപ്രീംകോടതി മുതൽ മുൻസിഫ് കോടതി വരെ രാജ്യത്ത് കെട്ടികിടക്കുന്നത് 4.45 കോടിയിൽപ്പരം കേസുകളെന്ന് നാഷണൽ ജുഡീഷ്യൽ ഡേറ്റ ഗ്രിഡിന്റെ (എൻ.ജെ.ഡി.ജി) കണക്ക്. സ്‌ത്രീകൾ പരാതിക്കാരായ 36 ലക്ഷത്തിൽപ്പരം കേസുകൾ ഉൾപ്പെടെയാണിത്. സുപ്രീംകോടതിയിൽ 83,000 കേസുകൾ തീർപ്പാകാനുണ്ട്.

കേരളത്തിൽ മൊത്തം 18ലക്ഷം കേസുകൾ തീർപ്പാവാനുണ്ട്. ഇതിൽ രണ്ടര ലക്ഷത്തിലേറെ കേസുകൾ ഹൈക്കോടതിയിലാണ്. കേരളത്തിൽ സ്ത്രീകൾ നൽകിയ 1,88,687 കേസുകളിൽ തീർപ്പായില്ല. അവയിൽ 54,347 ക്രിമിനൽ കേസുകളാണ്.

ജൂലായിൽ മാത്രം രാജ്യത്തെ കോടതികളിലെത്തിയ കേസുകൾ 25,79,851 ആണ്. ആ മാസം 27,41,525 കേസുകൾ തീർപ്പാക്കി.

 എന്നു തീർപ്പാകും ?

രാജ്യത്ത് കെട്ടികിടക്കുന്നത് - 4,45,69,148

സിവിൽ - 1,09,70,755

ക്രിമിനൽ - 3,35,98,393

30 വർഷത്തിലേറെ പഴക്കം - 1,00,440

 സ്‌ത്രീകൾ പരാതിക്കാർ

രാജ്യത്ത് ആകെ -36,86,095

സിവിൽ - 17,76,172

ക്രിമിനൽ - 19,09,923

 സുപ്രീംകോടതിയിൽ റെക്കോർഡ്

കെട്ടികിടക്കുന്നത് - 82,989

സിവിൽ - 65,159

ക്രിമിനൽ - 17,830

ജൂലായിൽ തീർപ്പാക്കിയത് - 6,710

ഇക്കൊല്ലം തീർപ്പാക്കിയത് - 37,259

ഇക്കൊല്ലം എത്തിയത് - 39,254

മൂന്നംഗബെഞ്ചിൽ - 220

അഞ്ചംഗബെഞ്ചിൽ - 35

ഏഴംഗബെഞ്ചിൽ - 7

ഒൻപതംഗബെഞ്ചിൽ - 7


 കേരള ഹൈക്കോടതിയിൽ

ആകെ കേസുകൾ - 2,56,681

സിവിൽ - 2,01,765

ക്രിമിനൽ - 54,916