കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 18 വർഷം കഠിനതടവും 75000 രൂപ പിഴയും വിധിച്ചു. ചങ്ങനാശേരി നാലുകോടി കാരിക്കൂട്ടത്തിൽ നിബിൻ സജിയെയാണ് (25) മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി (പോക്‌സോ) ജഡ്ജി മഹേഷ് ശിക്ഷിച്ചത്.
2019ൽ ആണ് സംഭവം നടന്നത്. കോതമംഗലം പൊലീസാണ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിയുടെ ആഭരണങ്ങളും തട്ടിയെടുത്ത് വില്പന നടത്തിയിരുന്നു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ, എസ്.ഐമാരായ ബേസിൽ തോമസ്, വി.എം. രഘുനാഥ്, എ.എസ്.ഐ ടി.എം ഇബ്രാഹിം, സീനിയർ സി.പി.ഒ ഷജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജമുനാറാണി ഹാജരായി.