avard

മൂവാറ്റുപുഴ: ക്ഷീര കർഷിക മേഖലയിൽ തന്റേതായ വിക്തി മുദ്ര പതിപ്പിച്ച മുളവൂർ കാട്ടക്കുടിയിൽ ഫാം ഉടമ കെ.എം. റഫീക്കിന് ജില്ലയിലെ മികച്ച ക്ഷീര കർഷക അവാർഡ്.

കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡാണ് ലഭിച്ചത്.

മൂവാറ്റുപുഴയിൽ നടന്ന കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വച്ച് അഡ്വ.ഡീൻ കുര്യാക്കോസ് എം .പി അവാർഡ് കെ. എം റഫീക്കിന് സമ്മാനിച്ചു.

10 വർഷം മുമ്പ് 10 പശുവിൽ തുടങ്ങിയ ഫാമിൽ ഇന്ന് 40 പശുക്കളുണ്ട്. ദിവസവും 400 ലിറ്റർ പാൽ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ

പായിപ്ര ഗ്രാമപഞ്ചായത്ത് 6-ാം വാർഡിൽ മുളവൂരിൽ ഫ്ലോർ മാറ്റ്, ഓട്ടമാറ്റിക് ഡ്രിങ്കർ , ചാഫ് കട്ടർ, ഫാനുകൾ, കറവയന്ത്രം, ഫീഡ് സ്റ്റോർ , പ്രഷർ വാഷർ തുടങ്ങി ആധുനിക സംവിധാനങ്ങളോടെയാണു റഫീഖ് പശു ഫാം ഒരുക്കിയിരിക്കുന്നത്. പശുക്കൾക്ക് ആവശ്യമായ പുൽത്തോട്ടം, തുറന്ന തൊഴുത്താണെങ്കിലും തൊഴുത്തിലെ ചൂട് കുറയ്ക്കാനായി ഫാൻ എന്നിവയൊക്കെ പശു വളർത്തലിനായി ഒരുക്കി.

ഒരു ദിവസത്തെ പാലുല്പാദനം 400 ലീറ്റർ

പാൽ പാക്ക് ചെയ്ത് വീടുകളിളെത്തിച്ച് കൊടുക്കുമ്പോൾ ലിറ്ററിന് 60 രൂപ ഇടാക്കുന്നു. ഇതോടൊപ്പം മുളവൂർ പൊട്ടപ്പടിയിൽ ഔട്ട് ലൈറ്റുമുണ്ട്. ഇവിടെയും നിരവധി ആളുകളാണ് പാൽ വാങ്ങാനെത്തുന്നത്. മിൽമയിലും പാൽ അളക്കുന്നുണ്ട്. ഇതോടൊപ്പം പാൽ മോരായും തൈരായും നെയ്യായും ഔട്ട് ലറ്റിൽ വിൽപന നടത്തുന്നുണ്ട്.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ റഫീഖിന് സഹായത്തിനായി സഹോദരൻ ഫാറൂഖും ഭാര്യ ജസ്നയും കൂടെയുണ്ട്.