anna

കൊച്ചി: ഇരുപത്തിയാറാം വയസിൽ വീട്ടിൽ നിന്ന് പുറത്തായതാണ് അന്ന രാജു. ആണായി പിറന്നെങ്കിലും പെണ്ണാകാനായിരുന്നു ജീവിതവിധി. വീടുവിട്ടുപോകേണ്ടിവന്നതും അതുകൊണ്ടുതന്നെ.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ ഓട്ടോഡ്രൈവറാണ് അന്ന രാജു. 15-ാം വയസിൽ അടിമാലി ഗവ. ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് സ്വത്വം തിരിച്ചറിഞ്ഞത്. പക്ഷേ, പുറത്തുപറഞ്ഞില്ല.എറണാകുളം കവളങ്ങാട് സ്വദേശിയാണെങ്കിലും അടിമാലിയിലെ ബന്ധുവീട്ടിൽ താമസമാക്കിയായിരുന്നു സ്കൂൾ പഠനം. ബന്ധുക്കൾക്ക് വാഹനവും വർക്ക് ഷോപ്പും ഉണ്ടായിരുന്നതിനാൽ ഡ്രൈവിംഗ് പഠിച്ചു. എറണാകുളത്ത് കമ്പനിയിൽ ഡ്രൈവറായി ജോലിക്കെത്തിയതോടെ ട്രാൻസ്‌ജെൻഡർ സമൂഹവുമായി അടുത്തു. ഹോർമോൺ ചികിത്സയും ആരംഭിച്ചു. ഇതോടെയാണ് വീട്ടിൽ നിന്ന്പുറത്തായത്.

മൂന്നു വർഷം മുമ്പാണ് ശസ്ത്രക്രിയയിലൂടെ ട്രാൻസ്‌വുമണായത്.

ട്രാൻസ്‌ജെൻഡർമാർ തെരുവിൽ ജീവിക്കുന്നവരാണെന്ന വിചാരം മറികടക്കാൻ സ്വന്തമായൊരു തൊഴിൽ തേടി. അങ്ങനെയാണ് ഓട്ടോറിക്ഷ ഡ്രൈവറായത്. ഡ്രൈവിംഗ് ലൈസൻസിൽ ലിംഗമാറ്റം വരുത്തൽ വെല്ലുവിളിയായപ്പോൾ ലീഗൽ സർവീസ് അതോറിറ്റി തുണയായി.ഏഴുമാസമായി ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട്. ആലുവ സ്റ്റാൻഡിലാണ് പെർമിറ്റ്.

.പ്രതിദിനം 2,000 രൂപ വരെ വരുമാനമുണ്ട്.

സ്വന്തമായി ഒരു വീടാണ്

മുപ്പത്തിനാലുകാരി അന്നയുടെ അടുത്ത ലക്ഷ്യം.

ഉറ്റവർ തിരികെയെത്തി

ഓട്ടോറിക്ഷ വാങ്ങിയതോടെ വീട്ടുകാരുടെ അകൽച്ച മാറി. അമ്മ രത്‌നമ്മയും ഏകസഹോദരിയും വിളിക്കാറുണ്ട്. നാട്ടുകാരും അകറ്റി നിറുത്താറില്ല. ആലുവയിലെ കടുങ്ങല്ലൂരിൽ താമസിക്കുന്ന അന്നയ്ക്ക് അരുമമൃഗങ്ങൾ ജീവനാണ്. പേർഷ്യൻപൂച്ചയും നായ്‌ക്കുട്ടികളും കോഴികളുമാണ് പ്രിയപ്പെട്ടവർ.

കീം :പൊതുവിദ്യാലയങ്ങളിൽ
പഠിച്ചവരുടെ 27 മാർക്ക്
വെട്ടിക്കുറച്ചതിൽ പ്രതിഷേധം

□പ്രവേശന പരീക്ഷാ കമ്മിഷണറേറ്റിലേക്ക് മാർച്ച്
തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയിൽ പൊതുവിദ്യാലയങ്ങളിൽ പഠിച്ചവരുടെടെ 27മാർക്ക് വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിലേക്ക് സൂചനാ മാർച്ചും ധർണ്ണയും നടത്തി.
യോഗ്യതാ പരീക്ഷാ സ്കോറുകൾ അതേപടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക,പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികൾക്ക് കീമിൽ ബോണസ് പോയിന്റുകൾ അനുവദിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. ധർണ ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐക്യമലയാള പ്രസ്ഥാന സെക്രട്ടറി കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സമരത്തിന്റെ ലഘുലേഖ കേരള ശാസ്ത്രസാഹിത്യ പരിക്ഷത്ത് ജില്ലാ പ്രസിഡന്റ് ജെ.ശശാങ്കൻ വിദ്യാർത്ഥികളായ വിഷ്ണു,അശ്വതി എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.പി.പ്രേമചന്ദ്രൻ,എ.കെ.എസ്.ടി.യു സംസ്ഥാന സമിതി അംഗം ഷാനവാസ്,മലയാള ഐക്യവേദി പ്രസിഡന്റ് കെ.ഹരികുമാർ,സെക്രട്ടറി എസ്.രൂപിമ,കൺവീനർ ടോം മാത്യു,ജില്ലാ പ്രസിഡന്റ് വി.വൈഷ്ണവി തുടങ്ങിയവർ പങ്കെടുത്തു.