kb

തിരുവനന്തപുരം: വയനാട് ദുരന്തത്തെ തുടർന്ന് ചൂരൽമല സ്വദേശികളുടെ വായ്പകൾ എഴുതിത്തള്ളാൻ കേരള ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. ചൂരൽമല ശാഖയിൽ നിന്നെടുത്ത വായ്പകളാണ് എഴുതിത്തള്ളുന്നത്. ഉരുൾപൊട്ടലിൽ മരിച്ചവരുടെയും ഈടുനൽകിയ വീടും വസ്തുവും നഷ്ടപ്പെട്ടവരുടെയും വായ്പ എഴുതിത്തള്ളും. നിലവിൽ ഒമ്പതു പേരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപയും നൽകി. കേരള ബാങ്ക് ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.