rumesh

അങ്കമാലി: രണ്ട് കിലോയോളം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. തിരുച്ചിറപ്പള്ളി സുബ്രഹ്മണ്യനഗർ 9 സെക്കന്റ് സ്ട്രീറ്റ് രുമേഷ് (31) നെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ആഗസ്റ്റിലാണ് വാഹന പരിശോധനക്കിടെ രാസലഹരി കണ്ടെത്തിയത്. തൃശൂരിൽ നിന്ന് വരികയായിരുന്ന പിക്കപ്പ് വാഹനത്തിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.രുമേഷിന്റെ നേതൃത്വത്തിലാണ് ചെന്നെയിൽ നിന്ന് രണ്ട് കോടിയിലേറെ രൂപ വിലവരുന്ന രാസലഹരി കൊണ്ടുവന്നത്. നേരത്തെ 4 പേരെ പിടികൂടിയെങ്കിലും ഇയാൾ ഒളിവിൽപ്പോയി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തിരുച്ചിറപ്പിള്ളിയിൽ നിന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ ആർ.വി അനിൽകുമാർ, എസ്.ഐമാരായ കെ.പ്രദീപ് കുമാർ, കെ.സതീഷ് കുമാർ, മാർട്ടിൻ ജോൺ, സീനിയർ സി.പി.ഒ മാരായ എം.ആർ. മിഥുൻ, എം.എസ്. അജിത്കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.