crime
പ്രതി സജീവ്

മൂവാറ്റുപുഴ: മാലിപ്പാറ ഇരട്ടക്കൊലപാതകത്തിൽ ഒന്നാംപ്രതി മാലിപ്പാറ സൊസൈറ്റിപ്പടി പുതുവൽപുത്തൻപുര സജീവ്, രണ്ടാംപ്രതി മാലീപ്പാറ അമ്പാട്ട് സന്ദീപ് എന്നിവർക്ക് മൂവാറ്റുപുഴ അഡീ.ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടോമി വർഗീസ് ഇരട്ട ജീവപര്യന്തവും ആയുധമുപയോഗിച്ച് മുറിവേൽപ്പിച്ചതിന് ഒരുവർഷം കഠിനതടവും രണ്ടുലക്ഷംരൂപവീതം പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവുശിക്ഷ അനുഭവിക്കണം.

കോതമംഗലം മാലിപ്പാറയിൽ 2014 മാർച്ച് 16ന് പിണ്ടിമന നാടോടി ഗാന്ധിനഗർ കോളനിക്ക് സമീപംവച്ചുണ്ടായ വഴക്കിനെത്തുടർന്നുണ്ടായ വിരോധത്തിൽ മുത്തംകുഴി കോച്ചേരിത്തണ്ട് ചെങ്ങമനാട്ട് ബിബിൻ എബ്രാഹം (26) പിണ്ടിമന ചെമ്മീൻകുത്ത് കൊല്ലുംപറമ്പിൽ വിഷ്ണു (17) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. കേസിൽ 38 സാക്ഷികളെ വിസ്തരിച്ചു.

crime
പ്രതി സന്ദീപ്

കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ജി.ഡി. വിജയകുമാർ അന്വേഷണം നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർ കെ.എം. സജീവാണ് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യംഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.