പീരുമേട്: തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ തകർന്ന് വീണുള്ള അപകടങ്ങൾ പെരുകുമ്പോഴും അറ്റകുറ്റപ്പണികൾ ഉൾപ്പടെയുള്ളവ മുടങ്ങുന്നു. മനുഷ്യാവകാശ കമ്മീഷൻ വരെ ഇടപെട്ടിട്ടും ലയങ്ങൾ സമയബന്ധിതമായി നവീകരിക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് ഉണ്ടാകുന്നത്.
വണ്ടിപ്പെരിയാർ പോബ്സ് എസ്റ്റേറ്റിലെ മഞ്ചുമല ലോവർ ഡിവിഷനിൽ എസ്റ്റേറ്റിലെ ലയം രണ്ടുദിവസം മുമ്പ് ഇടിഞ്ഞു വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ തേങ്ങാക്കലിൽ എസ്റ്റേറ്റ് ലയത്തിന്റെ ശുചിമുറി ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപ നാളുകളിൽ ഇത്തരത്തിൽ നിരവധി അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു.
പീരുമേട്ടിലെ തോട്ടങ്ങളിൽ തൊഴിലാളികളുടെ താമസവും ജീവിതവും സുരക്ഷിതമല്ലാത്ത അവസ്ഥയിലയയ്ക്ക് അനുദുനം മാറുകയാണ്.
.
=വാസയോഗ്യമല്ലാത്ത ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ബന്ധപ്പെട്ട മാനേജ്‌മെന്റുകൾ അടിയന്തരമായി പൂർത്തീകരിക്കണം. =mf:S പുനർ നിർമ്മിക്കുകയോ അടിയന്തരമായി മെയിന്റനൻസ് നടത്തുകയോ ചെയ്യണം.
=വാസയോഗ്യമല്ലാത്ത ലയങ്ങളിൽ നിന്ന് ഉടമയുടെ ഉത്തരവാദിത്വത്തിൽ തൊഴിലാളികൾക്ക് മറ്റു സ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കണം.
തൊഴിലാളികളുടെ
പ്രശ്നങ്ങൾ പരിഹരിക്കണം
അപകടാവസ്ഥയിലായ തോട്ടം ലയങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു.ലയങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച വിഷയങ്ങൾ യൂണിയൻ മുമ്പും പി.ടി.ടി. (സി.ഐ.ടി.യു.)യൂണിയൻ പലതവണ മാനേജ്‌മെന്റുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കാലവർഷം ശക്തിപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിൽ തുടർന്നും അപകടം ഉണ്ടാകുമെന്ന ആശങ്ക വ്യാപകമാണ്. ഈ സാഹചര്യത്തിൽ ഉചിതമായ നടപടികൾ മാനേജ്‌മെന്റ് സ്വീകരിച്ചില്ലെങ്കിൽ വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിന് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ സന്നദ്ധമാകുമെന്ന് യൂണിയൻ പ്രസിഡന്റ് ആർ .തിലകൻ, ജനറൽ സെക്രട്ടറി എം .തങ്കദുര എന്നിവർ അറിയിച്ചു.