ഇടുക്കി: ജില്ലയിൽ പിന്നാക്ക ക്ഷേമ വകുപ്പിന് ആസ്ഥാനമന്ദിരം പണിയുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ ആർ കേളു പറഞ്ഞു. . കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പട്ടിക വിഭാഗക്കാർക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതികളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഭൂ പ്രശ്നങ്ങൾ ഉള്ള സ്ഥലം വാങ്ങി നൽകരുതെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വകുപ്പുകളുടെ പദ്ധതി നിർവഹണം കൂടുതൽ കാര്യക്ഷമമാക്കണം
വ്യക്തിഗത പദ്ധതികൾ നടപ്പാക്കുന്നതിൽ ശ്രദ്ധിക്കണം.റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പട്ടികജാതി പട്ടിക വർഗ സങ്കേതങ്ങളിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ എം.എം മണി, വാഴൂർ സോമൻ, എ .രാജ,എസ്ടി. വകുപ്പ് ഡയറക്ടർ രേണു രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു,ജില്ലാ കളക്ടർ വി. വിഗ്നേശ്വരി,ജില്ലാ പ്ലാനിംഗ് ഓഫീസർ, പട്ടികജാതിപട്ടികവർഗ്ഗ വികസന ഓഫീസർമാർ, ഐടിഡിപി പ്രോജക്ട് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.