ഇരിട്ടി: കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് മദ്യപിച്ചെത്തിയ പ്രതി അയൽവാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ബുധനാഴ്ച രാത്രി 7. 30 ഓടെയാണ് സംഭവം. രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീറിനെ (32 ) സംഭവത്തിൽ കരിക്കോട്ടക്കരി സി.ഐ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് രാത്രി തന്നെ കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെ
യ്യുകയും ചെയ്തു.
കോളനിയിലെ താമസക്കാരനായ സുബാഷ് (36) നാണ് ഗുരുതരമായി പൊള്ളലേറ്റത് . മുഖത്തും ശരീരഭാഗത്തും ഗുരുതരമായി പൊള്ളലേറ്റ സുഭാഷിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആസിഡ് ആക്രമണ സമയത്ത് സമീപത്തുണ്ടായിരുന്ന കോളനിയിലെ താമസക്കാരായ ആര്യ (5) , വിജേഷ് (12) , ശിവകുമാർ (22), ജാനു (35), ശോഭ (45) , സോമൻ (70) എന്നിവർക്കുംപരിക്കേറ്റു. ഇവർക്ക് ഇരിട്ടി താലൂക് ആശുപത്രിയിൽ ചികിത്സ നൽകി. മുനീർ ജില്ലക്ക് അകത്തും പുറത്തും നിരവധി മോഷണകേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി കഴിഞ്ഞ കുറേവർഷങ്ങളായി കോളനിയിലെ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയാണ് . ഗുരുതരമായി പരിക്കേറ്റ സുഭാഷ് അടുത്തകാലത്ത് കോളനിയിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു.