കണ്ണൂർ: സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷംതോറും വർദ്ധിച്ചുവരുന്നുവെന്ന് പഠനങ്ങൾ. ഇതിന്റെ ഭാഗമായി നടന്ന സർവേയിൽ സംസ്ഥാനത്ത് കണ്ണൂരാണ് ഏറ്റവും കൂടുതൽ സ്തനാർബുദ രോഗികളുള്ള രണ്ടാമത്തെ ജില്ല. 1,873 പേരിൽ സ്താനാർബുദവും 578 പേരിൽ സർവിക്കൽ കാൻസറും കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്തനാർബദ ബാധിതരുള്ളത്.

സ്തീകളിൽ 2,033 (1.70ശതമാനം ) പേരിൽ സ്തനാർബുദവും 934 (0.78 ശതമാനം) പേരിൽ സെർവിക്കൽ കാൻസറും കണ്ടെത്തി.
മുൻപ് വികസിത രാജ്യങ്ങളിൽ കൂടുതലായി കാണപ്പെട്ടിരുന്ന രക്താർബുദം, ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റത്തിന്റെ ഫലമായി, ഇന്ന് ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവുമധികം കാണപ്പെടുന്നതായും ബന്ധപ്പെട്ടവർ പറഞ്ഞു. ഓരോ വർഷവും 7000 സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം ബാധിക്കുന്നതായി കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

അതായത് കേരളത്തിലെ ഒരു ലക്ഷം സ്ത്രീകളിൽ 40 മുതൽ 45 വരെ പേർ അർബുദ ബാധിതരാവുന്നു. സാധാരണ 40 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി 20–40 പ്രായക്കാർക്കും ഗർഭിണികൾക്കും അർബുദം ബാധിക്കാം.ആരോഗ്യ വകുപ്പ് കേരളത്തിലെ 12 ജില്ലകളിൽ നടത്തിയ ഒരു സർവേയിലെ റിപ്പോർട്ടാണിത്.30 വയസും അതിൽ കൂടുതലുമുള്ള 7,06,275 സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 12,093 സ്ത്രീകൾക്ക് 1.71ശതമാനവും സ്തനാർബുദ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി.

വായിലെ കാൻസർ ഔഷധമായി വെർജിൻ വെളിച്ചെണ്ണ

വായിലെ മുറിവുകൾ, പുകയില, ചുരുട്ട്, പൈപ്പ് പുകവലി, സിഗരറ്റ്, മദ്യം എന്നിവയുടെ ഉപയോഗമൂലം ഉണ്ടാകുന്ന വായിലെ കാൻസർ പോലുള്ള മാരക രോഗ പ്രതിരോധത്തിനും, രോഗബാധ നിയന്ത്രിക്കാനും വെർജിൻ വെളിച്ചെണ്ണ കൊണ്ട് സാദ്ധ്യമാണെന്ന് പഠനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കൽ സയൻസ് നടത്തിയ പഠനത്തിലാണിത് കണ്ടെത്തിയത്. എയിംസ് ഭുവനേശ്വറിലെ ഡോ. അമിത് ഘോഷ്, ഡോ. സി.പ്രീതം, ഡോ. സൗരവ് സർക്കാർ, ഡോ. അശോക് കുമാർ ജെന, ഡോ. സുവേന്ദു പുർകായത് എന്നിവരുടെ നേതൃത്വത്തിൽ 62 രോഗികളിൽ 12 ആഴ്ച നടത്തിയ പഠനത്തിലാണ് വെർജിൻ വെളിച്ചെണ്ണയുടെ ഗുണമേന്മ കണ്ടെത്തിയത്. രോഗനിയന്ത്രണത്തിന് സഹായകമാകുന്ന നിരവധി ഘടകങ്ങളുണ്ടെന്നു കണ്ടത്തിയതിനാൽ വെർജിൻ വെളിച്ചെണ്ണ വായിൽ പുരട്ടുന്ന ഓയിന്റ്മെന്റായി മാറ്റാനുള്ള ഗവേഷണം പുരോഗമിക്കുന്നുണ്ട്.

കാസർകോട് ജില്ലയിൽ

സ്താനാർബുദം 597 (2.03ശതമാനം),

സെർവിക്കൽ കാൻസർ 339 (1.16 ശതമാനം)

കേരളത്തിലും സ്തനാർബുദ രോഗികളുടെ എണ്ണവും മരണവും വർദ്ധിക്കുന്നുണ്ട്. ഇത് തികച്ചും ആശങ്കജനകമാണ്. സ്ത്രീകളുടെ മാറി വരുന്ന ജീവിത-ഭക്ഷണ ശൈലികൾ, വ്യായാമമില്ലായ്മ,ടെൻഷൻ, സമ്മർദ്ദം, അതുപോലെ വൈകിയുള്ള വിവാഹം, ഹോർമോൺ അസന്തുലിതാവസ്ഥ, അമ്മമാരിലെ മുലയൂട്ടൽ ഇല്ലായ്മ, എന്നിവയെല്ലാം സ്തനാർബുദത്തിന് കാരണമാകുന്നുണ്ട്.
- ഡി. കൃഷ്ണാത് പൈ
പ്രസിഡന്റ്, മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ