പരിയാരം: വിളയാങ്കോട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ചാക്കേസിൽ രണ്ട് പ്രതികൾ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാക്കളായ മട്ടന്നൂർ കോളാരി മണ്ണൂർ സ്വദേശി കെ.വിജേഷ് (38), തൃശ്ശൂർ ആമ്പല്ലൂർ മണ്ണൻപേട്ട സ്വദേശി ഷിബു (52) എന്നിവരാണ് പരിയാരം പൊലീസിന്റെയും കണ്ണൂർ റൂറൽ എസ്.പിയുടെ നേതൃത്വത്തിലിലുള്ള ക്രൈം സ്‌ക്വാഡിന്റേയും പിടിയിലായത്. രണ്ട് ചെറിയ ഭണ്ഡാരങ്ങളാണ് കവർന്നത്. ഏകദേശം 15,000 രൂപ നഷ്ടപ്പെട്ടിരുന്നു. കവർച്ച നടത്തിയ ഇരുവരും മംഗലാപുരത്തേക്ക് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളെ പിന്തുടർന്ന് പൊലീസ് മംഗലാപുരം എത്തുമ്പോഴേക്കും ഇവർ തൃശ്ശൂരിലേക്ക് രക്ഷപ്പെട്ടു. തൃശ്ശൂരിൽ എത്തി അവിടെ കവർച്ചക്ക് കോപ്പുകൂട്ടുമ്പോഴാണ് ക്രൈം സ്‌ക്വാഡ് അംഗങ്ങൾ ഇവരെ പിടികൂടിയത്. പരിയാരം ഐ.പി.എം.പി വിനീഷ് കുമാർ, എസ്.ഐ എൻ.പി രാഘവൻ, എസ്.ഐ ടി.പി.ഷാജിമോൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, അബ്ദുൾ ജബ്ബാർ എന്നിവരങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.