federal

കൊച്ചി: ഫെഡറൽ ബാങ്ക് ഹൈദരാബാദിൽ പ്രവർത്തനമാരംഭിച്ചിട്ട് 50 വർഷം പൂർത്തിയാക്കി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ ഇടപാടുകാരുടെയും സ്ഥാപനങ്ങളുടെയും ബാങ്കിംഗ് പങ്കാളിയായി മാറിയ ഫെഡറൽ ബാങ്കിന് നിലവിൽ 37 ശാഖകളാണുള്ളത്. ഈ വർഷം പുതിയ 1012 ശാഖകൾ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സോൺ ആരംഭിക്കാനും ഉദ്ദേശമുണ്ട്. ബംഗളൂരുവിലെ റീട്ടെയിൽ ക്രെഡിറ്റ് ഹബ്ബ്, ഹൈദരാബാദിലെ റീജണൽ ക്രെഡിറ്റ് ഹബ്ബ് എന്നിവയുടെ പിന്തുണയോടെ ഈ മേഖലയിലെ കാർഷിക, ഗ്രാമീണ മേഖലകളിലെ വികസനത്തിൽ നിർണായ പങ്കാണ് ബാങ്ക് വഹിക്കുന്നത്. നഗരത്തിന്റെ പുരോഗതിക്കായി ഏറ്റവും മികച്ച സാമ്പത്തിക സഹായങ്ങൾ നൽകാനുള്ള ബാങ്കിന്റെ പ്രതിബദ്ധത തുടരുമെന്ന് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ മേധാവിയുമായ ദിലീപ് ബി പറഞ്ഞു.