e

ലക്‌നൗ: കൊൽക്കത്തയിൽ ഡോക്ടറെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്നതിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ

ഉത്തർപ്രദേശിൽ അദ്ധ്യാപകന്റെ ക്രൂര മാനഭംഗത്തിനിരയായ 14 വയസുകാരി മരിച്ചു. സോണഭദ്ര ദുദ്ദി സ്വദേശിയായ എട്ടാം ക്ലാസുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. 20 ദിവസമായി ബനാറസ് ഹിന്ദു സർവകലാശാല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.

കായികാദ്ധ്യാപകനായ വിശംബർ എന്നയാളാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. കായികമത്സരത്തിൽ പങ്കെടുക്കാനായി വിളിച്ചുവരുത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. നാണക്കേടാകുമെന്ന് ഭയന്ന് പെൺകുട്ടി വിവരം പുറത്തുപറഞ്ഞില്ല.

എന്നാൽ, കുട്ടിയുടെ ആരോഗ്യനില മോശമായി. ഇതോടെ വീട്ടുകാർ കുട്ടിയെ ഛത്തീഗഢിലുള്ള ബന്ധുവീട്ടിൽ എത്തിക്കുകയും

അവിടെ ചികിത്സിക്കുകയും ചെയ്‌തു. ഇതിനിടെ പീഡനവിവരം കുട്ടി ബന്ധുവിനോട് പറയുകയായിരുന്നു.

നാണക്കേട് ഭയന്ന് കുട്ടിയുടെ കുടുംബം ആദ്യം പരാതി നൽകിയില്ല.

പറയാതിരിക്കാൻ

30,000 രൂപ

ഇതിനിടെ,​ വിവരം പുറത്തുപറയാതിരിക്കാൻ പ്രതി വിശ്വംഭർ 30,000 രൂപ കുടുംബത്തിന് നൽകി. എന്നാൽ, കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ജൂലായ് പത്തിന് പിതാവ് പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ പോക്‌സോ വകുപ്പകളടക്കം ചുമത്തി വിശംബറിനെതിരെ കേസെടുക്കുകയായിരുന്നു. നിലവിൽ വിശംബർ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതിക്കായി രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണെന്നും ഉടൻ പിടികൂടുമെന്നും അറിയിച്ചു.