students
പ്രതീകാത്മക ചിത്രം

സാമൂഹിക വ്യവസ്ഥിതിയില്‍ വലിയ ഞെട്ടലുണ്ടാക്കി രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ രണ്ട് ശതമാനം വരെ വര്‍ദ്ധന രണ്ട് ശതമാനമാണ്, എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ഇതിന്റെ കണക്ക് നേരെ ഇരട്ടിയായി നാല് ശതമാനമാണ് രേഖപ്പെടുത്തുന്നത്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പക്കലുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാകേസുകള്‍ വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-2022 വര്‍ഷങ്ങളില്‍ ആണ്‍കുട്ടികള്‍ക്കിടയിലെ ആത്മഹത്യാകേസുകളില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ പെണ്‍കുട്ടികളില്‍ ഏഴ് ശതമാനം വരെ വര്‍ദ്ധനവാണ് കാണിക്കുന്നത്. 2023ല്‍ എത്തിയപ്പോള്‍ ആത്മഹത്യാക്കേസുകളില്‍ പകുതിയില്‍ അധികം ആണ്‍കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാക്കേസുകള്‍ പല കാരണങ്ങള്‍ക്കൊണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയാണ് വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ മുന്നില്‍ നില്‍ക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്ന് 29 ശതമാനം കേസുകള്‍ ഉണ്ടാകുന്നു. മികച്ച വിദ്യാഭ്യാസ അന്തരീക്ഷത്തിന് പേരുകേട്ട രാജസ്ഥാന്‍ പത്താം സ്ഥാനത്താണുള്ളത്. കോട്ട പോലുള്ള കോച്ചിംഗ് ഹബ്ബുകളിലെ സമ്മര്‍ദം ആത്മഹത്യയ്ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.