തൃശൂർ: ലൈംഗികാതിക്രമ കേസിൽ എം. മുകേഷ് എം.എൽ,എയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര ഹൈക്കോടതി രജ്സ്ട്രാർക്ക് പരാതി നൽകി. എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതി ജഡ്ജി ഹണി എം, വർഗീസിനെ മാറ്റണമെന്നാണ് അനിൽ അക്കര ആവശ്യപ്പെട്ടിരിക്കുന്നത്. ഹണി എം. വർഗീസിന്റെ സി.പി.എം ബന്ധം ചൂണ്ടിക്കാട്ടിയാണ് പരാതി.
സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ മകളും പണഞ്ചേരി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്നു ഹണിയെന്ന് അനിൽ അക്കര പരാതിയിൽ പറയുന്നു. കൂടാതെ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപ്പെട്ട വിഷയത്തിൽ ആരോപണം നേടിടുന്നതായും പരാതിയിൽ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ ജഡ‌്ജി ഹണി എം. വർഗീസ് കേസിൽ വാദം കേൾക്കുന്നതും വിധി പറയുന്നതും നീതിപൂർവകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. മുകേഷിന്റെ ജാമ്യാപേക്ഷയിൽ സെപ്തംബർ രണ്ടിന് വാദം കേൾക്കും. ചൊവ്വാഴ്ച വരെ കോടതി മുകേഷിന്റെ അറസ്റ്റ് തടഞ്ഞിരുന്നു,.
അനിൽ അക്കരയുടെ പരാതിയുടെ പൂർണ രൂപം
എറണാകുളത്ത് നടിയെ ആക്രമിച്ച കേസിൽ ഏറ്റവും പ്രധാനപെട്ട തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപെട്ട വിഷയത്തിൽ ആരോപണ വിധേയമായ എറണാകുളം സെഷൻസ് കോടതിയിലെ ജഡ്ജ് ഹണി എം വർഗ്ഗീസ് ആണ് ഇപ്പോൾ
മുകേഷ് എം എൽ എ ക്കെതിരായ ലൈംഗിക പീഡനകേസിൽ പ്രതിയുടെ മുൻകൂർ ഹർജി പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പടിവിപ്പിച്ചതും.
സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗസിന്റെ മകളും പണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സിപിഎംസ്ഥാനാർത്ഥിയുമായിരുന്ന ഹണി എം വർഗ്ഗീസ് എന്ന
ഈ ജഡ്ജ് ഈ കേസിൽ വാദം കേൾക്കുന്നതും വിധിപറയുന്നതും നീതിപൂർവ്വമാകില്ല.
ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്
മുകേഷ് എം എൽ എ യുടെ മുൻകൂർ ജ്യാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണം.