കരുനാഗപ്പള്ളി: നിർമ്മാണ തൊഴിലാളികലുടെ 15 മാസത്തെ പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണം എന്നാവശ്യപ്പെട്ട് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌​സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പെൻഷൻ ഫോറം സംസ്ഥാന ചെയർമാൻ ആർ.ദേവരാജൻ മന്ത്രിയ്ക്ക് നിവേദനം നൽകി. പുതുതായി പെൻഷൻ അപേക്ഷ നൽകിയ മുപ്പത്തിഅയ്യായിരത്തോളം തൊഴിലാളികൾക്ക് വരിസംഖ്യ അടച്ച തുകയും പെൻഷനും ലഭിക്കാനുണ്ട്. മരണാനന്തര ആനുകൂല്യം, ചികിത്സാ ആനുകൂല്യം, വിവാഹധനസഹായം, പ്രവസ ആനുകൂല്യം, വിദ്യാഭ്യാസ സ്‌​കോളർഷിപ്പ് ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ രണ്ടു വർഷം കൊണ്ട് നൽകുന്നില്ല. 45000 ഓളം തൊഴിലാളികളാണ് ഈ ആനുകൂല്യങ്ങൾക്കുവേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്നത് ക്ഷേമനിധിയിൽ നിന്ന് സർക്കാർ വായ്പയായി എടുത്തിട്ടുള്ള 550 കോടി രൂപ തിരിച്ചു നൽകി പ്രശ്‌നത്തിന് പരിഹാരം കാണണം. പെൻഷനും ആനുകൂല്യങ്ങളും ഉടൻ നൽകിയില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ആർ.ദേവരാജൻ മുന്നറിയിപ്പ് നൽകി.