വരന്തരപ്പിള്ളി: സുസ്ഥിരമായ രീതിയിൽ ചിമ്മിനി ടൂറിസത്തിന്റെ വികസനത്തിന് ഇടപെടലുകൾ നടത്തുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ചിമ്മിനി ഡാം ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലുള്ള ഇക്കോ ടൂറിസം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ഡാമിലേക്ക് പ്രവേശനം അനുവദിക്കുന്നതോടെ ജലസേചന ടൂറിസം പുനരാരംഭിക്കും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അറിയിച്ചു. ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇവ നടപ്പാക്കുന്നത്. ജലസേചനം, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.