duritham

തൃശൂർ : ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃശൂർ കളക്ടറേറ്റ് മുഖേന ലഭ്യമായത് ഒരു കോടിയിലധികം രൂപ. ഇതുവരെ 1,00,45,073 രൂപയാണ് ലഭിച്ചത്. വ്യക്തികൾ, വിദ്യാർത്ഥികൾ, സംഘടനകൾ, കലാസാംസ്‌കാരിക കൂട്ടായ്മകൾ, ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബുകൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉത്സവ കൂട്ടായ്മ, വാട്‌സ് ആപ് കൂട്ടായ്മ, ക്ഷേത്രം, പൂരാഘോഷ കമ്മിറ്റികൾ, സർക്കാർ വകുപ്പുകൾ, തൊഴിലാളി യൂണിയനുകൾ, ഭിന്നശേഷി സംഘടനകൾ, തട്ടുകട തൊഴിലാളികൾ, ക്ഷേമസംഘടനകൾ, പൂർവ വിദ്യാർഥി കൂട്ടായ്മകൾ, സ്വയം സഹായ സംഘങ്ങൾ, സർക്കാർ സ്വകാര്യ ജീവനക്കാരുടെ കൂട്ടായ്മ എന്നിങ്ങനെ ഒട്ടേറെ പേരാണ് പുനരധിവാസത്തിനായി കൈകോർത്തത്.