ആറ്റിങ്ങൽ: ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് ആറ്റിങ്ങലിൽ അപേക്ഷകർ കുറവ്. തൊഴിലുറപ്പ് വരുമാനം ലക്ഷ്യമിട്ട് ലക്ഷക്കണക്കിനു രൂപ സബ്‌സിഡി കിട്ടുന്ന ആട്, കോഴി,പന്നി വളർത്തൽ പദ്ധതിക്കാണ് ഗുണഭോക്താക്കളില്ലാത്തത്.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടെ അപേക്ഷിച്ചത് അമ്പതിന് താഴെ. എല്ലാ പദ്ധതികൾക്കും മുടക്കുമുതലിന്റെ പകുതി കേന്ദ്ര സർക്കാർ സബ്‌സിഡിയുണ്ട്. പദ്ധതിക്കായി എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. പദ്ധതി ബ്രീഡിംഗാണ് കേന്ദ്ര സർക്കാർ പ്രാവർത്തികമാക്കുന്നത്. കോഴി വളർത്തൽ ഹാച്ചറിയിൽ കോഴിമുട്ട വിരിയിച്ച് ആഴ്ചതോറും കോഴിക്കുഞ്ഞുങ്ങളെ വിൽക്കാൻ പാകത്തിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
കോഴി വളർത്തലിന്
1,000 പിടക്കോഴി, 100 പൂവൻകോഴി - സബ്സിഡി 25 ലക്ഷം
ആടു വളർത്തൽ
100 പെൺ ആട്,അഞ്ച് മുട്ടനാട് - 10 ലക്ഷം സബ്സിഡി
പന്നി വളർത്തൽ
50 പെൺപന്നി,5 ആൺപന്നി - 15 ലക്ഷം സബ്സിഡി.
പണം നൽകുന്നത്
ദേശീയ കന്നുകാലി മിഷൻ.സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാണ് പദ്ധതി നിർവഹണച്ചുമതല.
ആനുകൂല്യം ആർക്ക്
വ്യക്തിഗത സംരംഭകർ,സ്വയം സഹായ സംഘങ്ങൾ,ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ,ഫാർമർ കോപ്പറേറ്റീവ് ഓർഗനൈസേഷൻ.പദ്ധതിക്ക് ആവശ്യമായ ഭൂമി സംരംഭകർ സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കണ്ടെത്തണം. പദ്ധതിയുടെ പത്തുശതമാനം തുക സംരംഭകരുടെ പക്കൽ വേണം.
ആവശ്യമായ രേഖകൾ
ഒരു ഏക്കർ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ അല്ലെങ്കിൽ വാടക ഉടമ്പടി കരാർ. മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ,ബാങ്ക് സ്റ്റേറ്റ്മെന്റും,മുൻപരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പരിശീലന സർട്ടിഫിക്കറ്റ്,പാൻകാർഡ്,വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ്,ഫോട്ടോ എന്നിവ വേണം.
അപേക്ഷിക്കാൻ - www.nlm.udyamimitra.in എന്ന കേന്ദ്ര സർക്കാർ പോർട്ടലിലൂടെ ഓൺലൈനായി.
ഹെല്പ്
സംശയനിവാരണത്തിന് കെ.എൽ.ഡി ബോർഡിന്റെ തിരുവനന്തപുരം ഓഫീസ്.ഫോൺ:0471 2449138.
kldbord ന്റെ വെബ്സൈറ്റിൽ ഒാരോ കൃഷിയുടെയും പൂർണ വിവരങ്ങൾ ലഭ്യമാണ്.