തിരുവനന്തപുരം: വയനാടിന്റെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബാങ്ക് ജീവനക്കാർ 5.25 കോടി രൂപ നൽകി. ദുരന്തമുണ്ടായ ഉടനെ നൽകിയ 50 ലക്ഷം രൂപയ്ക്ക് പുറമെയാണിത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ഈ തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സഹകരണ മന്ത്രി വി.എൻ.വാസവൻ, കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എംഎൽ.എ, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, കെ.ടി അനിൽകുമാർ, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. എസ് ശ്യാംകുമാർ എന്നിവരും സന്നിഹിതരായിരുന്നു.ബാങ്ക് ജീവനക്കാർ അഞ്ച്ദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ദുരിതാശ്വാസത്തിനായി നൽകുന്നത്. കേരള ബാങ്ക് ചൂരൽമല ശാഖയിൽ നിന്ന് വായ്പയെടുത്ത മരിച്ചവരുടെയും ഈടായി നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു.