തിരുവനന്തപുരം : മലപ്പുറത്തെ വിദഗ്ദ്ധമായ നിപ പ്രതിരോധം രോഗ പകർച്ച തടഞ്ഞു. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിൾ ഇൻക്യുബേഷൻ പീരീഡായ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 472 പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഡബിൾ ഇൻക്യുബേഷൻ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.കോഴിക്കോട് പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് ജൂലാ21ന് മരിച്ചത്. തുടർന്ന് ആരോഗ്യവകുപ്പ് സുസജ്ജമായി നടത്തിയ പ്രവർത്തനങ്ങളാണ് രോഗപകർച്ചയില്ലാതെ നിപയെ തടയാൻ സഹായിച്ചത്.