തിരുവനന്തുപുരം: ഓണത്തിന് മുന്നോടിയായി അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ പരിശോധനകൾ ശക്തമാക്കി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ രാത്രികാല പരിശോധന നടത്തി. 53വാഹനങ്ങൾ പരിശോധിച്ചു.18സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ പരിശോധന ആവശ്യമായ 7സ്റ്റാറ്റിയുട്ടറി സാമ്പിളുകൾ എറണാകുളം അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് വരുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ്,ഡെപ്യൂട്ടി കമ്മിഷണർ അജി, അസി.കമ്മി ഷണർമാരായ സക്കീർ ഹുസൈൻ,ഷണ്മുഖൻ, ഫുഡ് സ്ഫേറ്റി ഓഫീസർമാരായ നയനലക്ഷ്മി,ഹാസില,ഹേമ,ജോബിൻ തമ്പി എന്നിവർ നേതൃത്വം നൽകി.