ന്യൂഡൽഹി : ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി. റിപ്പോർട്ട് സംസ്ഥാന സർക്കാർ ഹാജരാക്കണം. സന്ദീപിന്റെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക,​ അഗസ്റ്രിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. സംസ്ഥാന സർക്കാരിനും, ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളായ കെ.ജി. മോഹൻദാസ്, ടി. വസന്തകുമാരി എന്നിവർക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു. നവംബർ 11ന് വീണ്ടും പരിഗണിക്കും.

കുറ്റവിമുക്തനാക്കണമെന്ന സന്ദീപിന്റെ ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.