കൊച്ചി: സ്കൂൾ പാചകത്തൊഴിലാളികളെ വേജസ് ആക്ടിൽ നിന്ന് മാറ്റി വേതനത്തിന് പകരം ഓണറേറിയം മാത്രം നൽകാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) ഹൈക്കോടതി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ധർണ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കിയാൽ തൊഴിലാളികൾ എന്ന നിർവചനത്തിൽ നിന്ന് സ്കൂൾ പാചക തൊഴിലാളികൾ പുറത്താകുമെന്ന് അദ്ദേഹം പറഞ്ഞു. കെ.ജെ. ബേസിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി. കൃഷ്ണൻകുട്ടി, ബാബു തണ്ണിക്കോട്, പി.എം. റഷീദ്, കെ.ജെ സുധീർ, എം.വി. ലോറൻസ്, എ.ജി മുകേഷ്,സി.എൽ. വർഗീസ്, ഓമന ദിവാകരൻ, കുമാരി അയ്യപ്പൻ, എൽദോസ് മൂവാറ്റുപുഴ എന്നിവർ സംസാരിച്ചു.