രാജാക്കാട്: ചൊക്രമുടിയിൽ ബൈസൺവാലി പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളായ രണ്ടു പേർക്ക് 50 ഏക്കർ കൈയ്യേറ്റ സ്ഥാലമുണ്ടെന്ന് അടിമാലി സ്വദേശി സിബി ജോസഫ് പറഞ്ഞ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും അറിയിച്ചു. കൈയ്യേറ്റത്തിനെതിരെ തുടക്കം മുതൽ പ്രതിഷേധങ്ങൾ നടത്തുകയും
നിയമനടപടികളും മറ്റും കോഡഗ്രസിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. രമേശ് ചെന്നിത്തല അടക്കമുള്ള
നേതാക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ പുകമറ സൃഷ്ടിച്ച് അന്വേഷണത്തിന്റെ ഗതി തിരിച്ചു വിടാനാണ് കൈയ്യേറ്റക്കാരൻ പഞ്ചായത്തംഗങ്ങൾക്കെതിെരെ ആക്ഷേപം ഉന്നയിക്കുന്നെതെന്നും ഇതിനെതിരായി മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.ഭരണകക്ഷിയിൽ പെട്ട ആളുകളാണ്ചൊക്രമുടി കൈയ്യേറ്റത്തിന് പിന്നിലെന്നും ഒരു കോൺഗ്രസുകാരന് പോലും കൈയ്യേറ്റ സ്ഥലമില്ലെന്നും ഉണ്ടെങ്കിൽ അത് പിടിച്ചെടുക്കുന്നതിന് ഒരു ആക്ഷേപവുമില്ലെന്നുംകോൺഗ്രസ് നേതാക്കൾ പറഞ്ഞു.മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പിൽ, ബ്ലോക്ക് സെക്രട്ടറി ബിനോയി ചെറുപുഷ്പം,പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ഭാസ്‌കരൻ, റ്റി.എം രതീഷ്,സിജു ജേക്കബ്ബ് എന്നിവർ അറിയിച്ചു