കട്ടപ്പന :  ശ്രീനാരായണ ഗുരുദേവൻ വഴിയും ആശയവുമായി ഭൂമിയിലുള്ള സകല ജീവജാലങ്ങൾക്കും സമാധാനമായി സമഭാവനയിൽ സാഹോദര്യത്തോടെ ജീവിക്കുന്നതിന് വരും നൂറ്റാണ്ടുകൾക്കുള്ള ശക്തിയും പ്രകാശവുമായിരിക്കുമെന്ന് എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ  പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. മലനാട് യൂണിയനിലെ 38 ശാഖായോഗങ്ങളിലും സമാധി ദിനാചരണം നടന്നു. രാവിലെ 6.15 ന് മഹാഗുരുപൂജയോടുകൂടി മഹാസമാധി ദിനാചരണം നടന്നു. വളർന്ന് വരുവാൻ ആഗ്രഹിക്കുന്ന മനുഷ്യന് ആവശ്യമായത് എന്തും മഹാഗുരുവിന്റെ സങ്കേതത്തിൽ നിന്നും നമുക്ക് ലഭിക്കും. സഹോദര്യം, സ്നേഹം, സമഭാവന, ആത്മീയത, കാരുണ്യം, അറിവ്, കൃഷി, പരിസ്ഥിതി, ധർമ്മം, ശുചിത്വം, സാമ്പത്തീക വീക്ഷണം തുടങ്ങി ജീവിതത്തിന്റെ സമസ്ഥ മേഖലകളേയും സ്പർശിക്കുന്ന ഗുരുദേവ സന്ദേശങ്ങൾ ജീവശ്വാസംപോലെ പ്രധാനപ്പെട്ടതാണെന്നും അദേഹം പറഞ്ഞു. ഗുരുദേവ ദർശനം, സന്ദേശം എന്നിവ ധർമ്മത്തിൽ അധിഷ്‌ഠിതമായ ഒരു ജീവിതപദ്ധതിയാണെന്നും യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പറഞ്ഞു. കാഞ്ചിയാർ ശാഖയിൽ സമാധി ദിന സന്ദേശം നൽകുകയായിരുന്നു അദേഹം.
38 ശാഖകളിലും നടന്ന ചടങ്ങുകൾക്ക് മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു.എ.സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ, യോഗം ഡയറക്ടർ ഷാജി പുള്ളോലിയിൽ, കൗൺസിലർമാരായ പി.ആർ രതീഷ്, പി.കെ രാജൻ, മനോജ് ആപ്പാന്താനം, പി.എസ് സുനിൽ, കെ.കെ രാജേഷ്, പ്രദീപ് അറഞ്ഞനാൽ എന്നിവർ നേതൃത്വം നൽകി.