കട്ടപ്പന: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയുടെ പക്കൽ നിന്ന് 32 ലക്ഷം രൂപ വാങ്ങിയ ശേഷം കബളിപ്പിച്ച രണ്ട് പേരെ കോയമ്പത്തൂർ വടവള്ളി പൊലീസ് കട്ടപ്പനയിൽ നിന്ന് പിടികൂടി. കട്ടപ്പന കുന്തളംപാറ സ്വദേശികളായ ബിബിൻ മഴുവഞ്ചേരിൽ, ജയ്‌മോൻ മഴുവഞ്ചേരിൽ എന്നിവരാണ് അറസ്റ്റിലായത്. ജയ്‌മോന്റെ ഭാര്യ ബിജിമോളും കേസിൽ പ്രതിയാണ്. ഇവർ മൂന്നുപേരും ചേർന്ന് വർഷങ്ങളായി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. തുടർന്ന് വയനാട് സ്വദേശി തമിഴ്നാട് പൊലീസുമായി ബന്ധപെടുകയായിരുന്നു. കോയമ്പത്തൂർ ബാങ്കിൽ നിന്നുമാണ് ബിബിന്റെ അക്കൗണ്ടിലേക്ക് പരാതിക്കാരൻ പണം അയച്ചു കൊടുത്തത്. തുടർന്നാണ് പൊലീസ് പ്രതികളെ കട്ടപ്പനയിലെത്തി പിടികൂടിയത്. കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.