കട്ടപ്പന:പരിസ്ഥിതി ദുർബല മേഖലയുടെ പരിധിയിൽവണ്ടൻമേട് പഞ്ചായത്തിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ പുറ്റടിയിൽ യോഗം സംഘടിപ്പിക്കും.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ച് നടക്കുന്ന പ്രതിഷേധ റാലിയിലും യോഗത്തിലും ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ പങ്കെടുക്കും.വണ്ടൻമേട് ഗ്രാമ പഞ്ചായത്തിനേ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്പ്രസിഡന്റ് സുരേഷ് മാനങ്കേരിയുടെ നേതൃത്വത്തിലാണ് ആലോചനാ യോഗം ചേർന്നത്.
കൈവശ ഭൂമിയും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആതുര ശുശ്രൂഷാ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും വീടുകളും ഉൾപ്പെടുന്ന വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലേമുഴുവൻ ഭൂമിയിലും വന സംരക്ഷണ നിയമം ബാധകമായാൽ ഒരു ആധാരവും രജിസ്റ്റർ ചെയ്യാനോ കൈമാറ്റം നടത്താനോ സാധിക്കില്ല. വനേതര പ്രവർത്തനം എന്ന നിലയിൽ കൃഷി വരെ തടസ്സപ്പെടാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്.പുറ്റടി വില്ലേജാഫീസ് പടിയിൽ നിന്നും ആരംഭിക്കുന്ന റാലി ടൗണിലെത്തുമ്പോൾ പ്രതിക്ഷേ യോഗം നടക്കും.
വണ്ടൻമേട് പബായത്ത് ഹാളിൽ നടന്ന ആലോചനാ യോഗത്തിൽ ഫാ.സെബാസ്റ്റ്യൻ, വണ്ടൻമേട് ഇമാം അഹമ്മദ് കോയ അൻസാരി,ഗ്രാമ പഞ്ചായത്തംഗം ജി.പി.രാജൻ, കെ.ബി. ഷാജി മോൻ,സാബു സ്‌കറിയ, വിവിധ സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.