col-

കാസർകോട് :ചെങ്ങറയിൽ നിന്നും പെരിയ വില്ലേജിൽ പുനരധിവസിപ്പിച്ചവർക്ക് പട്ടയം കിട്ടിയ കൃഷിഭൂമി അളന്ന് പ്ലോട്ട് തിരിച്ചു കൊടുക്കുന്നതിന് ഡിജിറ്റൽ സർവ്വേ നടത്താൻ ജില്ലാ കളക്ടർ കെ.ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കൃഷിയ്ക്ക് അനുയോജ്യമായ ഭൂമി അളന്ന് പ്ലോട്ട് തിരിക്കും. പട്ടയം അനുവദിച്ച 86പേരിൽ നിലവിൽ ഇവിടെ താമസിക്കുന്നവർക്ക് മുൻഗണന നൽകും എട്ട് സെന്റു വീതം വീട് നിർമ്മിക്കാൻ അളന്ന് നൽകിയിരുന്നു. ആകെ 166 ഏക്കർ ഭൂമിയാണ് പുനരധിവാസത്തിന് കണ്ടെത്തിയത്. ഇതിൽ പാറപ്രദേശം കൃഷിയോഗ്യമാക്കുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങുന്നതിനും നടപടി സ്വീകരിക്കും.സബ്കളക്ടർ സൂഫിയാൻ അഹമ്മദ് , ഹൊസ്ദുർഗ് തഹസിൽദാർ ജൂനിയർ സൂപ്രണ്ടുമാരായ രമേശൻ പൊയിനാച്ചി,​ബാലകൃഷ്ണൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.