കണ്ണൂർ: ടാസ്‌കുകൾ ചെയ്താൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് യുവതിയുടെ 9.58 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു. കൂത്തുപറമ്പ് സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 26 മുതൽ ഇക്കഴിഞ്ഞ 3 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ടെലിഗ്രാം വഴി ഒരു സന്ദേശം വരികയും യുവതി അതിന് മറുപടി നൽകുകയും ചെയ്തു. ആദ്യം മൂന്ന് ടാസ്‌കുകൾ നൽകുകയും അത് പൂർത്തീകരിച്ചപ്പോൾ ലാഭവിഹിതം നൽകി യുവതിയുടെ വിശ്വാസം പിടിച്ചുപറ്റുകയുമായിരുന്നു. ലാഭവിഹിതമൊന്നും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസിലാക്കിയത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.