
പയ്യന്നൂർ നഗരസഭയിൽ രണ്ട് വാർഡുകൾ കൂടി;
പഞ്ചായത്തുകളിൽ 105 വാർഡുകൾ വർദ്ധിച്ചു
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനർനിർണയത്തിൽ ജില്ലയിലെ മുനിസിപ്പൽ കോർപ്പറേഷനിലും മുനിസിപ്പൽ കൗൺസിലിലും വാർഡുകൾ വർദ്ധിച്ചു. തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ പുതുക്കിയ എണ്ണവും വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും പുതുക്കി നിശ്ചയിച്ച് വിജ്ഞാപനം പുറത്തിറങ്ങി. പഞ്ചായത്തുകളുടെ വാർഡ് പുനർ നിർണയം സംബന്ധിച്ച വിജ്ഞാപനം നേരത്തേ പുറത്തിറങ്ങിയിരുന്നു. പയ്യന്നൂർ നഗരസഭയിൽ രണ്ട് വാർഡുകൾ കൂടിയപ്പോൾ കോർപ്പറേഷൻ ഉൾപ്പെടെ മറ്റ് മുനിസിപ്പാലിറ്റികളിലെല്ലാം ഒരു വാർഡ് വീതമാണ് വർദ്ധിച്ചത്.
കണ്ണൂർ കോർപ്പറേഷൻ
വാർഡുകളുടെ എണ്ണം 56 ( നേരത്തേ 55)
വനിതാ സംവരണം 28
എസ്.സി/ എസ്.ടി സംവരണം: 3
നഗരസഭകൾ
തളിപ്പറമ്പ്
വാർഡുകളുടെ എണ്ണം : 35( 34)
വനിതാ സംവരണം: 18
എസ്.സി/ എസ്.ടി. സംവരണം: 1
കൂത്തുപറമ്പ്
വാർഡുകളുടെ എണ്ണം: 29( 28)
വനിതാ സംവരണം: 15
എസ്.സി/ എസ്.ടി. സംവരണം: 1
പയ്യന്നൂർ
വാർഡുകളുടെ എണ്ണം 46 (44)
വനിതാ സംവരണം: 23
എസ്.സി/ എസ്.ടി. സംവരണം: 3
തലശ്ശേരി
വാർഡുകളുടെ എണ്ണം:53( 52)
വനിതാ സംവരണം: 27
എസ്.സി/ എസ്.ടി. സംവരണം: 1
ശ്രീകണ്ഠാപുരം
വാർഡുകളുടെ എണ്ണം: 31( 30)
വനിതാ സംവരണം:16
എസ്.സി./ എസ്.ടി. സംവരണം:4
പാനൂർ
വാർഡുകളുടെ എണ്ണം :41( 40)
വനിതാ സംവരണം 21
എസ്.സി/ എസ്.ടി. സംവരണം: 1
ഇരിട്ടി
വാർഡുകളുടെ എണ്ണം:34( 33)
വനിതാ സംവരണം: 17
എസ്.സി.എസ്.ടി. സംവരണം: 1
ആന്തൂർ
വാർഡുകളുടെ എണ്ണം: 29(28)
വനിതാ സംവരണം: 15
എസ്.സി/എസ്.ടി. സംവരണം: 3
പഞ്ചായത്തുകളിൽ 105 വാർഡുകൾ വർധിച്ചു
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിൽ പുതുതായി 105 വാർഡുകൾ കൂടി. ഉദയഗിരി, ആലക്കോട്, അയ്യൻകുന്ന്, കൊട്ടിയൂർ പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണം കൂടിയില്ല. പുനർനിർണയത്തോടെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 1265 ആയി. നേരത്തെ ഇത് 1160 ആയിരുന്നു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 13 ഡിവിഷനുകൾ കൂടി. കൂത്തുപറമ്പ്, കല്യാശ്ശേരി ബ്ലോക്കുകളിൽ രണ്ട് ഡിവിഷനുകൾ വീതം വർധിച്ചു. ജില്ല പഞ്ചായത്തിൽ 24 ഡിവിഷനുകളാണ് നിലവിൽ ഉണ്ടായിരുന്നത്. ഇത് ഒന്ന് വർദ്ധിച്ച് 25 ആയി.ജനസംഖ്യാനുപാതികമായാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാർഡുകൾ വർദ്ധിച്ചത്. 2010 ലാണ് അവസാനം വാർഡ് വിഭജനം നടന്നത്. 2015ൽ ഭാഗികമായ പുനർനിർണയവും നടന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല.