fd

കോട്ടയം : ഓണാഘോഷവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് മൂന്ന് സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് 13 വരെ പരിശോധന കർശനമാക്കി. മാർക്കറ്റുകൾ, ഭക്ഷണ ശാലകൾ, വഴിയോര ഭക്ഷണശാലകൾ, ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ, കാറ്ററിംഗ് യൂണിറ്റുകൾ, ചിപ്സ് നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. എണ്ണകൾ, നെയ്യ്, പാൽ - പാലുത്പന്നങ്ങൾ, പായസ മിശ്രിതം ധാന്യങ്ങൾ, പഴവർഗങ്ങൾ, വിവിധതരം ചിപ്സ്, പച്ചക്കറികൾ, ശർക്കര തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകി വിവിധ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കും. ഇവ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും.

ലൈസൻസില്ലേൽ പിടിവീഴും

ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ, പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ളവ സ്വീകരിക്കും. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ സി.ആർ രൺദീപ് അറിയിച്ചു.