
കൊൽകത്ത: സ്ത്രീ പീഡന കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ഉറപ്പാക്കുന്ന നിയമ ഭേദഗതിയിലേക്ക് ബംഗാൾ സർക്കാർ കടക്കുന്നു. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്നലെ തുടങ്ങി. 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024' ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കൊൽകത്തയിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയും മമത സർക്കാർ പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതിക്ക് നടപടി ആരംഭിച്ചത്.