d

സിംല ; എം.എൽ.എമാരുടെ കൂറുമാറ്റം തടയാൻ പുതിയ ബിൽ അവതരിപ്പിച്ച് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർ‌ക്കാർ. ഇതനുസരിച്ച് കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവ‌ർക്ക് പെൻഷന് അർഹതയുണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയിൽ അവതരിപ്പിച്ച ബിൽ പാസായി.

കൂബറുമാറിയ എം.എൽ.എമാർക്ക് പെൻഷൻ നൽകരുതെനനാവശ്യപ്പെടുന്ന ബില്ല് കഴിഞ്ഞ ദിവസമാണ് സഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു ആണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യനാക്കപ്പെട്ടാൽ നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമർ‌ശിച്ച് ബില്ലിൽ പറയുന്നു.

ബഡ്ജറ്റ് അവതരണ വേളയിൽ പാർട്ടി വിപ്പ് ലംഘിച്ച് സഭയിൽ നിന് വിട്ടുനിന്ന ആറു കോൺഗ്രസ് എം.എൽ.എമാരെ ഈ വർഷം അയോഗ്യരാക്കിയിരുന്നു. ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഈ ആറു എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർത്ഥിക്ക് അനുകൂലമായാണ് വോട്ടുചെയ്തത്. ഈ ആറുപേരും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും രണ്ടുപേർ ഒഴികെ മറ്റാർക്കും വിജയിക്കാനായിരുന്നില്ല.