d

കോഴിക്കോട്: കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തെരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷൻ പി -ഹണ്ടിൽ 37 കേസുകളിലായി  ആറുപേർ അറസ്റ്റിൽ. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറൽ, കാസർകോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 20 പൊലീസ് ജില്ലകളിലായി 455 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 173 ഉപകരണങ്ങൾ പിടിച്ചെടുത്തു. മലപ്പുറത്താണ് കൂടുതൽ പരിശോധന നടത്തിന്നത്. 60 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 23 ഉപകരണങ്ങൾ പിടികൂടി.


തിരുവനന്തപുരം റൂറൽ ജില്ലയിൽ 39 സ്ഥലങ്ങളിൽ പരിശോധന നടത്തി 29 ഉപകരണങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റിയിൽ 22 പരിശോധനകളിലായി അഞ്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തി. ആലപ്പുഴ എട്ട്, കൊല്ലം ഏഴ്, കാസകോട് അഞ്ച്, പാലക്കാട് നാല്, തൃശ്ശൂർ റൂറൽ, തൃശ്ശൂർ സിറ്റി, വയനാട് എന്നിവിടങ്ങളിൽ മൂന്നുവീതം, തിരുവനന്തപുരം റൂറൽ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറൽ ജില്ലകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.