
തിരുവനന്തപുരം: കേരളത്തിന് ഒന്നര മാസത്തിന്റെ സമയം അനുവദിച്ച് കേന്ദ്ര സർക്കാർ. റേഷൻ കാർഡ് മസ്റ്ററിംഗ് ഇതിനോടകം പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ അരി നൽകില്ലെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. നിർദേശത്തിന് പിന്നാലെ മസ്റ്ററിംഗിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് പുനരാരംഭിക്കും.
റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിഗും ഇ - പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിംഗ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കമമെന്ന് കാട്ടി കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകുകയായിരുന്നു.
റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്രറിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ അറിയിച്ചു. തുടർന്ന് മറ്റന്നാൾ മുതൽ മസ്റ്ററിംഗ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മസ്റ്ററിംഗ് നടത്തുക. റേഷൻ കടകൾക്ക് പുറമേ അംഗണവാടികൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിംഗ് നടത്തുക.
മസ്റ്ററിംഗ് തീയതികൾ
നീല, വെള്ള കാർഡുകാർക്ക് ബാധകമല്ല
വെള്ള, നീല റേഷൻ കാർഡിലെ അംഗങ്ങൾക്ക് നാളെ തുടങ്ങുന്ന മസ്റ്ററിംഗ് ബാധകമല്ല.അവർക്ക് മസ്റ്ററിംഗിനായുള്ള തിയതികൾ പിന്നീട് പ്രഖ്യാപിക്കും.നിലവിലെ മസ്റ്ററിംഗ് കഴിവതും റേഷൻ കടകളിൽ വച്ചു തന്നെ നടത്താൻ കഴിയുമെന്ന് ഭക്ഷ്യവകുപ്പ്മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അവിടത്തെ ഏതെങ്കിലും റേഷൻ കടയിൽ മസ്റ്ററിംഗ് നടത്താം.