
പത്തനംതിട്ട: അഞ്ചാം ക്സാ,സുകാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബന്ധുവും ഇയാളുടെ സുഹൃത്തും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തോട്ടപുഴശേരി നെടുംപ്രയാറിൽ താമസിക്കുന്ന ജയൻ (42) , ഇയാളുടെ സുഹൃത്ത് പന്തളം മാന്തുക സ്വദേശി സുരേഷ് (48) എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ അഞ്ചിന് പെൺകുട്ടിയെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയശേഷം ആറന്മുളയിലെ ഒരു പൊളിഞ്ഞവീട്ടിൽ വെച്ച് ഇരുവരും ആദ്യം പീഡിപ്പിച്ചു. നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി. പിന്നീട് പലതവണ കുട്ടിയുടെ വീട്ടിൽ വെച്ചും പ്രതികൾ ബലാത്സംഗത്തിനിരയാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പൊലീസ് ഹെൽപ്‌ലൈൻ മുഖേന അറിഞ്ഞ പത്തനംതിട്ട കോയിപ്രം പൊലീസ്, കുട്ടിയുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തിയശേഷം കേസെടുക്കുകയായിരുന്നു. ജയന്റെ ഫോൺ ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.