
ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ. 70കാരനായ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തേനി പെരിയകുളം ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് സംഭവം. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും കളിച്ചുകൊണ്ടിരിക്കെ മിഠായി നൽകാമെന്ന് പറഞ്ഞ് പൂജാരിയായ തിലകൻ അകത്തേക്ക് വിളിക്കുകയായിരുന്നു. മിഠായി നൽകിയശേഷം ഇയാൾ അതിക്രമത്തിന് മുതിരുകയായിരുന്നു. ഭയന്ന് പുറത്തേക്കോടിയ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാർ അയൽക്കാരെയും കൂട്ടി ക്ഷേത്രത്തിലെത്തിയപ്പോൾ പൂജാരി വാതിൽ അടച്ച് ഇരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്ക് കൗൺസലിംഗ് നൽകും.