pic

റിയാദ്: സൗദി അറേബ്യയിൽ സോഷ്യൽ മീഡിയയിലൂടെ ഭരണകൂടത്തെ വിമർശിച്ചയാൾക്ക് 30 വർഷം തടവ് ശിക്ഷ. മുഹമ്മദ് അൽഗംദി (50) എന്ന മുൻ അദ്ധ്യാപകനെതിരെയാണ് നടപടി. കേസിൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ആഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2022 ജൂണിലാണ് ഇയാൾ ആദ്യമായി അറസ്​റ്റിലായത്. കഴിഞ്ഞ വർഷം ജൂലായിൽ വധശിക്ഷയ്ക്ക് വിധിച്ചു. സർക്കാരിനെതിരായ ഗൂഢാലോചന, തീവ്രവാദത്തെ പിന്തുണയ്ക്കൽ തുടങ്ങിയ കു​റ്റങ്ങൾ ചുമത്തപ്പെട്ടു. എന്നാൽ അപ്പീൽ സമർപ്പിച്ചതോടെ റദ്ദാക്കുകയായിരുന്നു. ഇതേ കുറ്റത്തിന് ഇയാളുടെ സഹോദരന് 20 വർഷം തടവുശിക്ഷ വിധിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്. സൗദി ഭരണകൂടം വിഷയത്തിൽ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.