
റാന്നി : കിഴക്കൻ മലയോര മേഖലയിലെ സമഗ്രമായ ആരോഗ്യരക്ഷയ്ക്ക് നാഴികക്കല്ലാകുന്ന പദ്ധതികൾക്ക് അംഗീകാരമായി.റാന്നി താലൂക്ക് ആശുപത്രിയിൽ 15.63 കോടി രൂപയുടെ കെട്ടിട നിർമ്മാണമാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. ഇതിൽ കെട്ടിടത്തിനായുള്ള സ്ഥലം ഏറ്റെടുപ്പിനുള്ള തുകയും ഉൾപ്പെടും. കാഞ്ഞീറ്റുകരയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥല ലഭ്യതയും പരിശോധിക്കും. അട്ടത്തോട് , തുലാപ്പള്ളി, കക്കാട്, കാട്ടൂർ, പ്ലാങ്കമൺ, അയിരൂർ സൗത്ത് എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
ഇത് കൂടാതെ 14 സെന്ററുകൾക്ക് കൂടി പുതിയ കെട്ടിടം ആവശ്യമുണ്ടെന്ന് അപേക്ഷയും സമർപ്പിച്ചു. അങ്ങാടി, പഴവങ്ങാടി പി.എച്ച്.സി കെട്ടിട നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, ആരോഗ്യവകുപ്പ് അഡീ ചീഫ് സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെ, എൻ.എച്ച്.എം ഡയറക്ടർ ഡോ.വിനയ് ഗോയൽ, ഹെൽത്ത് ഡയറക്ടർ ഡോ.കെ.ജെ.റീന, എൻ.എച്ച്.എം ചീഫ് എൻജിനീയർ രാജീവ് കരീം, ഡി.എം.ഒ ഡോ.അനിതാകുമാരി , ഡി.പി.എം ഡോ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
മറ്റുപദ്ധതികൾ
റാന്നി താലൂക്ക് ആശുപത്രിയിൽ ആധുനിക ലേബർ റൂം : 93 ലക്ഷം.
പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് : 2.05 കോടി.
വെച്ചൂച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് : 5.76 കോടി.
ഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് : 8 കോടി.
തെള്ളിയൂർ ആശുപത്രിക്ക് പുതിയ കെട്ടിടം : 1.40 കോടി
റാന്നിയിലെ വിവിധ ആശുപത്രികളുടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.
അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ