a

മുംബയ്: നാടൻ പശുക്കൾ ഇനി മഹാരാഷ്ട്രയിൽ രാജ്യമാതാവ് എന്നറിയപ്പെടും. ഇവയുടെ ഉത്പാദനവും സംരക്ഷണവും ഉയർത്താനാണ് സർക്കാർ ഈ പേര് നൽകുന്നതെന്ന് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. നാടൻ പശുക്കളെ വളർത്താൻ,​ ഗോശാല നിർമ്മാണത്തിനുൾപ്പെടെ സബ്സിഡി നൽകും. ആഹാരച്ചെലവായി പശു ഒന്നിന് ദിവസം 50 രൂപയും നൽകും. മഹാരാഷ്ട്ര ഗോസേവ കമ്മിഷനാണ് പദ്ധതിയുടെ ചുമതല. സംസ്ഥാനത്ത് നാടൻ പശുക്കൾ 20 ശതമാനമായി കുറഞ്ഞെന്ന സെൻസസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.