ഒക്ടോബർ ഒന്ന് മുതൽ കർശനമായി നടപ്പാക്കും

മലപ്പുറം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരായ നടപടികൾ കർശനമാക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് കാരിബാഗുകൾ ഉൾപ്പെടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിലും ഒക്ടോബർ ഒന്ന് മുതൽ ലഭ്യമാകില്ല. നടപടികളുമായി പൊതുജനങ്ങളും ഉപഭോക്താക്കളും വ്യാപാരി സമൂഹവും പൂർണ്ണമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് അഭ്യർത്ഥിച്ചു.കാമ്പെയിനുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ യോഗവും ഇന്നലെ കളക്ടറേറ്റിൽ വിളിച്ച് ചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും സഹകരണം തേടുകയും ചെയ്തു.

പ്ളാസ്റ്റിക് കാരി ബാഗുകൾ ഒഴിവാക്കണം

ഭക്ഷണവും മറ്റ് സാധനങ്ങളും വാങ്ങാനെത്തുന്നവർ ആവശ്യമായ പാത്രങ്ങളും സഞ്ചികളും കൈവശം കരുതാൻ ശ്രദ്ധിക്കണം

ജില്ലാ കളക്ടർ