st1
പെരുംകുളത്ത് നിർമ്മിക്കുന്ന ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിന്റെ നിലവിലത്തെ അവസ്ഥ

ചെങ്ങന്നൂർ: കോടികൾ മുടക്കി അന്തരാഷ്ട്ര നിലാവരത്തിൽ നിർമ്മാണം ആരംഭിച്ച ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയം നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിപ്പുകേന്ദ്രമാകുന്നു. നഗരസഭയുടെ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞപ്പോഴാണ് നിർമ്മാണം നിലച്ചിരിക്കുന്ന സ്റ്റേഡിയത്തിന്റെ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ തുടങ്ങിയത്. മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നതിനാൽ ഇതിന് സമീപമുള്ള താമസക്കാർ പകർച്ചവ്യാധികൾ പിടികൂടുമെന്ന ആശയങ്കയിലാണ്. നഗരസഭയുടെ കൈവശമിരുന്ന പെരുംകുളം നഗരസഭ സ്റ്റേഡിയം ജില്ലാ സ്റ്റേഡിയമാക്കി നിർമ്മാണത്തിനായി ജില്ലാ സ്പോർട്സ് കൗൺസിൽ 2017ൽ ഏറ്റെടുക്കുകയായിരുന്നു. മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെയും മന്ത്രി സജി ചെറിയാന്റെയും ശ്രമഫലമായി 2016 - 17 വർഷത്തെ ബഡ്ജറ്റിൽ 42 കോടിരൂപ ഇതിനായി വകയിരുത്തിയിരുന്നു. ചെങ്ങന്നൂർ നഗരസഭയുടെ കൈവശമിരുന്ന സ്റ്റേഡിയം കൗൺസിൽ പോലും അറിയാതയാണ് ചെയർമാനായിരുന്ന ജോൺമുളങ്കാട്ടിൽ ജില്ലാ സ്പോർട്സ് കൗൺസിലിന് കൈമാറിയതെന്ന് ആരോപണം വൻ വിവാദത്തിനിടയാക്കിയിരുന്നു. 5000 പേർക്കിരിക്കാവുന്ന ഗാലറി, എട്ട് ലൈൻ സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ ടർഫ്, ലോങ്ങ് ജംപ് - ട്രിപ്പിൾ ജംപ് പിറ്റുകൾ, രാജ്യാന്തര നിലവാരമുള്ള സ്വിമ്മിംഗ് പൂൾ എന്നി വാഗ്ദാനങ്ങൾഎല്ലാം കടലാസിൽ ഒതുങ്ങി. ഇൻഡോർ കളിക്കളം, ജിംനേഷ്യം, കളിക്കാർക്കുള്ള മുറികൾ, ഹോസ്റ്റലുകൾ തുടങ്ങിയവയും പദ്ധതിയിലുണ്ടായിരുന്നു.

പെരുങ്കുളം പാടത്തെ ഇരുപത് ഏക്കർ ഭൂമിയിൽ 49 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്റ്റേഡിയം കോംപ്ലക്സിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് തുടങ്ങിയ പദ്ധതി 5 വർഷമായിട്ടും പൂർത്തിയായില്ല.കിറ്റ്കോയായിരുന്നു നിർവഹണ ഏജൻസി. 4 വർഷം കൊണ്ട് ഇൻഡോർ സ്റ്റേഡിയത്തിന്റെ ചട്ടക്കൂട് ഏതാണ്ട് പൂർത്തിയായതോടെ നിർമ്മാണം നിലച്ചു. ഇൻഡോർ സ്റ്റേഡിയത്തിന്റെ മേൽക്കൂരയുൾപ്പെടെ പൂർത്തിയാകാനുണ്ട്. 65% പണി പൂർത്തിയായെന്നാണ് വിശദീകരണമെങ്കിലും പാതി പോലുമായിട്ടില്ലെന്നു കായിക വിദഗ്ധർ പറയുന്നു.

...............................................

വിവാദങ്ങളിലകപ്പെട്ട അഞ്ചു വർഷമായിട്ടും പൂർത്തിയാകാത്ത സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇനി പുന:രാരംഭിക്കുമോയെന്ന ആശങ്കയിലാണ്

(കായിക പ്രമികൾ)

.........................

നിർമ്മാണം ആരംഭിച്ചത് 2018ൽ

കിഫ്ബിയിൽ നിന്ന് 49 കോടി