
പത്തനംതിട്ട : ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി കീലസുരണ്ടയിൽ മുരുകന്റെ മകൻ സുരേഷ് (32) ആണ് പിടിയിലായത്. ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് പണം അപഹരിച്ചത്. ചിങ്ങമാസ പൂജകൾക്കായി നടതുറന്ന കാലയളവിൽ ആഗസ്റ്റ് 20നായിരുന്നു സംഭവം. നട അടച്ച ശേഷം മോഷണം ശ്രദ്ധയിൽപെട്ട ദേവസ്വം ബോർഡ് അധികൃതർ പൊലീസിൽ പരാതി നൽകി. സന്നിധാനത്തെയും പമ്പയിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രത്യേകസംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സന്നിധാനത്ത് ജോലിക്ക് എത്തിയ ആളുകളെ രഹസ്യമായി നിരീക്ഷിച്ചു. വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം ശബരിമലയിലെത്തിയില്ല. പ്രതി ഫോൺ ഉപയോഗിക്കാത്തത് പൊലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കി. തിങ്കളാഴ്ച പുലർച്ചെ തമിഴ്നാട് തെങ്കാശിക്ക് സമീപം സുരണ്ടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അന്വേഷണസംഘം പിടികൂടി. റാന്നി ഡിവൈ.എസ്.പി ആർ.ജയരാജിന്റെ നേതൃത്വത്തിൽ പമ്പ പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്.വിജയൻ, എസ്.ഐ കെ.വി.സജി, എസ്.സി.പി.ഓമാരായ സൂരജ് ആർ.കുറുപ്പ്, ഗിരിജേന്ദ്രൻ, സി.പി.ഓമാരായ അനു.എസ്.രവി, വി.എം.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി.
മണ്ഡല മകരവിളക്ക് കാലത്തിന് മുന്നോടിയായി കൂടുതൽ ശരണ പാതകളിൽ സി.സി.ടിവി ക്യാമറകളും സുരക്ഷാ മുൻകരുതൽ ബോർഡുകളും സ്ഥാപിക്കും. സന്നിധാനത്ത് ജോലിക്ക് എത്തുന്ന മുഴുവൻ താൽക്കാലിക ജീവനക്കാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പുവരുത്തും.
ജില്ലാ പൊലീസ് മേധാവി