കൊല്ലം: കടം വാങ്ങിയ പണം തിരികെ നൽകാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി അറുപതുകാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പൊലീസ് പിടിയിലായി. ശക്തികുളങ്ങര ആലുവിള മീനത്ത് ചേരിയിൽ ആന്റണിയാണ് (45) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
പൊലീസ് പറയുന്നത്: അറുപതുകാരി പ്രതിയുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാൻ കാല താമസം നേരിട്ടതിനെ തുടർന്ന് ഇയാൾ ശനിയാഴ്ച ഉച്ചയ്ക്ക് 2ഓടെ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. കൂടാതെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ രതിഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വിനോദ്, പ്രദീപ്, എസ്.സി.പി.ഒ അനിൽ, മുരളി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.