ds

തിരുവനന്തപുരം: ആരോപണ വിധേയരായ എ.ഡി.ജി.പി അജിത്കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും സ്ഥാനമൊഴിയാതെ എന്തന്വേഷണമാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എ.ഡി.ജി.പിയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ അയാൾക്കെതിരെ നടത്തുന്ന അന്വേഷണം പ്രഹസനമായിരിക്കും. പിണറായി വിജയന്റെ എല്ലാ ദുർനടപ്പുകളും എ.ഡി.ജി.പിക്കറിയാം. അന്വേഷണം ശരിയായി നടക്കണമെങ്കിൽ കേന്ദ്രഏജൻസിയെ ഏല്പിക്കുകയാണ് വേണ്ടത്.
എല്ലാം അന്വേഷിക്കുമെന്ന് പറഞ്ഞ് എം.വി. ഗോവിന്ദനെവരെ പിണറായി കബളിപ്പിച്ചു. ആരോപണം തെറ്റാണെങ്കിൽ അൻവറിനെതിരെ നടപടിയെടുക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ മയക്കുമരുന്ന്, കള്ളക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ബി.ജെ.പി ശക്തമായി സമരരംഗത്തുവരുമെന്നും സുരേന്ദ്രൻ അറിയിച്ചു.