project

#1000 രൂപ അലവൻസ്

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കു സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ വ്യാപാരികൾക്കുള്ള കമ്മിഷൻ കുടിശിക നൽകാൻ 17.5 കോടി രൂപ ധനവകുപ്പ് അനുവദിക്കും. 10 മാസം കിറ്റ് നൽകിയതിലെ കമ്മിഷനാണിത്.. കിറ്റൊന്നിന് 5.50 രൂപയാണു കമ്മിഷൻ.

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച പതിനായിരത്തോളം വ്യാപാരികൾക്ക് കമ്മിഷൻ നൽകാൻ ഈ തുക തികയില്ലെന്നതിനാൽ ഗഡുകളായി വിതരണം ചെയ്യാൻ സർക്കാർ കോടതിയിൽ സാവകാശം തേടും. റേഷൻ വ്യാപാരികളുമായി മന്ത്രി ജി.ആർ.അനിൽ ഇന്നലെ നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഈ ഓണക്കാലത്തും വ്യാപാരികൾക്ക് 1000 രൂപ അലവൻസ് നൽകും.. വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് ഓണത്തിനു ശേഷം ചർച്ച നടത്തി തീരുമാനമെടുക്കും. വ്യാപാരികൾക്കു ജൂലായിലെ വേതനം ഈയാഴ്ച നൽകുമെന്നും മന്ത്രി അറിയിച്ചു.

ഓണക്കിറ്റ് വിവിതരണം

കമ്മീഷനില്ലാതെ

സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ കാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റുകൾ റേഷൻകടകൾ വഴി വിതരണം ചെയ്യാനും ചർച്ചയിൽ തീരുമാനമായി.

മഞ്ഞകാർഡുകാർക്ക് മാത്രമായി വിതരണം ചുരുക്കിയതിനാൽ ഇത്തവണ കിറ്റിന് കമീഷൻ വേണ്ടെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. കിറ്റുകൾ സപ്ലൈകോ നേരിട്ട് കടകളിൽ എത്തിക്കണം.. സെപ്തംബർ 9 ന് വിതരണം ആരംഭിക്കും.ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുഅണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക്‌പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ്. .